കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!

കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!
മനയിലാന്‍ ----------------------------------------------------------------------------------------- വര: സനീഷ്, ഡിസൈന്‍ : സുനില്‍

Thursday, May 12, 2016

രാമ കഥാരസം -2

ജന്മഭൂമി പത്രത്തില്‍ പ്രസിദ്ധീകരിക്കുന്ന രാമ കഥാരസം എന്ന കഥാ പരമ്പര

രാമനും കാമനും

May 11, 2016
ഭാഗം -2















മഹാഭക്തനായിരുന്ന കബീര്‍ ഒരിക്കല്‍ തന്റെ ഇഷ്ടദേവനായ ശ്രീരാമചന്ദ്ര ഭഗവാന് ഒരു പട്ടുതുണി സമര്‍പ്പിക്കണമെന്ന് തീരുമാനിച്ചു. ഭഗവാന് സമര്‍പ്പിക്കാനുള്ള പട്ടുതുണി സ്വയം നെയ്‌തെടുക്കാനും കബീര്‍ തീരുമാനിച്ചു.
നല്ലൊരു സമയം നോക്കി കബീര്‍ പട്ടുതുണി നെയ്യാനാരംഭിച്ചു.
നെയ്തു കൊണ്ടിരിക്കുമ്പോള്‍ കബീര്‍ തന്റെ ഭഗവാന്റെ നാമമായ രാമമന്ത്രം ഉച്ചത്തില്‍ ഉരുവിട്ടുകൊണ്ടിരുന്നു.
ആ ഭക്തദാസന്‍ ഭഗവദ്‌സ്മരണയില്‍ സ്വയം മറന്ന് തുണി നെയ്യുമ്പോള്‍ അതിന്റെ വലിപ്പം ശ്രദ്ധിച്ചിരുന്നില്ല.
ഈശ്വര ഭജനവും നെയ്യുന്നതിലുള്ള ആനന്ദവും കൊണ്ട് പട്ടുതുണിയ്ക്ക് ആവശ്യത്തിലേറെ നീളമുണ്ടായി. കുറേ സമയം കഴിഞ്ഞപ്പോള്‍ കബീര്‍ നെയ്ത്ത് നിര്‍ത്തി പട്ടുതുണിയുമായി അടുത്തുള്ള ശ്രീരാമചന്ദ്ര ഭഗവാന്റെ ക്ഷേത്രസന്നിധിയിലെത്തി.
പൂജാരിയുടെ കൈയില്‍ പട്ടുതുണിയേല്‍പ്പിച്ച് ഭഗവാന്റെ വിഗ്രഹത്തില്‍ ചാര്‍ത്താന്‍ പറഞ്ഞു.
അല്‍ഭുതം!
കബീര്‍ നല്‍കിയ നീളമുള്ള പട്ടുതുണി വിഗ്രഹത്തില്‍ ചാര്‍ത്തിയപ്പോള്‍ അതിനു തക്ക പാകത്തില്‍ നീളവും വീതിയും ഉള്ളതായിത്തീര്‍ന്നു.
ഈ അല്‍ഭുതം കബീറിന്റെ കറകളഞ്ഞ ഈശ്വരഭക്തിയെ വെളിവാക്കി.

രാമ കഥാരസം -1

ജന്മഭൂമി പത്രത്തില്‍ പ്രസിദ്ധീകരിക്കുന്ന രാമ കഥാരസം എന്ന കഥാ പരമ്പര

രാമനും കാമനും

May 10, 2016
ഭാഗം 1














സീതാദേവിയെ അപഹരിച്ചുകൊണ്ടുവന്ന രാവണന്‍, അശോകവനികയിലാണ് ദേവിയെ പാര്‍പ്പിച്ചത്. നിത്യവും രാവണന്‍ അശോകവനികയിലെത്തി സീതാദേവിയോട് തന്നെ കല്യാണം കഴിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടിരുന്നു. സീതാദേവിയാകട്ടെ സദാസമയവും ശ്രീരാമരൂപം ചിന്തിച്ചു കൊണ്ടിരുന്നു. തന്റെ ശിരസ്സ് ഉയര്‍ത്തി രാവണനെ നോക്കാന്‍ പോലും ദേവി തയ്യാറായില്ല. സീതാദേവിയെ വശംവദയാക്കുന്നതിന് പല തന്ത്രങ്ങളും ആലോചിച്ച് വിഷമിച്ചുകൊണ്ടിരുന്നു.
രാവണന്റെ വിഷമം കണ്ട് മന്ത്രി രാവണനോടു പറഞ്ഞു:
“പ്രഭോ! അങ്ങെന്തിനാണ് ഈ വിധം വിഷമിക്കുന്നത്? മായകൊണ്ട് അങ്ങേയ്ക്ക് ഏതു രൂപവും സ്വീകരിക്കാന്‍ കഴിയുമല്ലോ! അതിനാല്‍ ശ്രീരാമന്റെ രൂപമെടുത്ത് അങ്ങ് സീതയുടെ സമീപത്ത് ചെല്ലൂ. തീര്‍ച്ചയായും അവള്‍ സന്തോഷത്തോടെ അങ്ങയെ സ്വീകരിക്കും.”
ഇതുകേട്ട് രാവണന്‍ പറഞ്ഞു:
“വിഡ്ഢീ! രാമന്റെ രൂപം സ്വീകരിച്ചാല്‍പ്പിന്നെ പരസ്ത്രീ സംഗത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുമോ? രാമന്‍ വസിക്കുന്നിടത്ത് കാമന്‍ വസിക്കില്ലെന്ന് അറിയില്ലേ?”
കഥയുടെ  ലിങ്ക്