കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!

കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!
മനയിലാന്‍ ----------------------------------------------------------------------------------------- വര: സനീഷ്, ഡിസൈന്‍ : സുനില്‍

Saturday, May 14, 2016

രാമ കഥാരസം -5

ജന്മഭൂമി പത്രത്തില്‍ പ്രസിദ്ധീകരിക്കുന്ന രാമ കഥാരസം എന്ന കഥാ പരമ്പര

പാദസ്പര്‍ശം

May 14, 2016
ഭാഗം -5




















വാനരസൈന്യം ലങ്കയിലേക്ക് സേതു ബന്ധനം നടത്തുന്ന സമയം. വിവിധ സ്ഥലങ്ങളില്‍ നിന്ന് കൂറ്റന്‍ പാറക്കല്ലുകള്‍ കൊണ്ടുവന്ന് വാനരന്മാര്‍ നദിയില്‍ നിക്ഷേപിച്ചുകൊണ്ടിരുന്നു.
ഈ സമയം ചില വാനരന്മാര്‍ ഹനുമാന്റെ സമീപം വന്നു പറഞ്ഞു:
ആഞ്ജനേയ! നാം ഈ കല്ലുകള്‍ സാഗരത്തില്‍ നിക്ഷേപിക്കുന്നതിന് മുമ്പായി‘ഭഗവാന്റെ അനുഗ്രഹം വാങ്ങുന്നത് നല്ലതല്ലേ? ഓരോ കല്ലും ‘ഭഗവാന്റെ പാദത്തെക്കൊണ്ടു സ്പര്‍ശിച്ചാലോ?”
വാനരന്മാരുടെ അഭിപ്രായം കേട്ട് ഹനുമാന്‍ പറഞ്ഞു:
“കപീന്ദ്രരെ, നിങ്ങളുടെ ആഗ്രഹം നല്ലതു തന്നെ. പക്ഷെ, ശ്രീരാമചന്ദ്രന്‍ പണ്ട്‌യാഗരക്ഷചെയ്യാന്‍ വനത്തില്‍ പോയ സമയം ഒരു ശിലയെ തന്റെ പാദംകൊണ്ട് സ്പര്‍ശിച്ച കഥയറിയില്ലേ? ‘ഭഗവാന്റെ പാദസ്പര്‍ശമുണ്ടായ ഉടന്‍ ആ ശില സുന്ദരിയായ
ഒരു യുവതിയായി മാറി! നാം ചുമന്നു കൊണ്ടു വരുന്ന ഈ കല്ലുകള്‍ ‘ഭഗവാന്റെപാദസ്പര്‍ശത്താല്‍ ഓരോ യുവതികളായി മാറിയാല്‍ എങ്ങനെയാണ് സേതു ബന്ധനം നടക്കുക?”
ഹനുമാന്റെ മറുപടിയില്‍ വാനരന്മാര്‍ക്ക് ‘ഭഗവാന്റെ മായാവിലാസങ്ങള്‍ ബോധ്യമായി.

രാമ കഥാരസം -4

ജന്മഭൂമി പത്രത്തില്‍ പ്രസിദ്ധീകരിക്കുന്ന രാമ കഥാരസം എന്ന കഥാ പരമ്പര

പദവി

May 13, 2016
ഭാഗം -4


രാവണന്റെ മരണത്തിനു ശേഷം ഭക്തനായ വിഭീഷണനെ ലങ്കയിലെ രാജാവായി വാഴിക്കാന്‍ ശ്രീരാമചന്ദ്രന്‍ തീരുമാനിച്ചു. എന്നാല്‍ ശ്രീരാമന്റെ ഈ തീരുമാനമറിഞ്ഞ് വിഭീഷണന്‍ പറഞ്ഞു:
‘പ്രഭോ! ഞാന്‍ ത്രിലോകനാഥനായ അങ്ങയെ നേടിയിരിക്കുന്നു! അങ്ങനെയുള്ള എനിക്കെന്തിനാണ് രാജപദവിയും രാജ്യവും? ‘വിഭീഷണന്റെ വാക്കുകേട്ട് ശ്രീരാമചന്ദ്രന്‍ പറഞ്ഞു:
‘വിഭീഷണാ! ലോകം ജ്ഞാനികളെന്നപോലെ അജ്ഞാനികളാലും നിറഞ്ഞതാണ്.
അവരുടെ അജ്ഞത തീര്‍ക്കാനെങ്കിലും അങ്ങീസിംഹാസനം സ്വീകരിക്കണം.’ഒന്നുനിര്‍ത്തി ശ്രീരാമന്‍ പറഞ്ഞു:
നാളെയൊരിക്കല്‍ അജ്ഞാനികളായ ആളുകള്‍ ചോദിക്കും; സ്വന്തം സഹോദരനെ വിട്ടുവന്ന് എന്നെ അഭയം പ്രാപിച്ച അങ്ങേയ്ക്ക് എന്താണ് ലഭിച്ചതെന്ന്? അവര്‍ക്കുള്ളമറുപടിയാണ് ഈ കിരീടവും ചെങ്കോലും! സ്വമനസ്സാലെ അതിനെ സ്വീകരിച്ചാലും.’ശ്രീരാമചന്ദ്രന്റെ യുക്തിപൂര്‍വമുള്ള വാക്കുകള്‍ കേട്ട് വിഭീഷണന്‍ ലങ്കയിലെ രാജാവായി അധികാരമേറ്റു.